A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

ഇന്ത്യ നരകക്കുഴിയല്ല, മഹത്തര രാജ്യം; വിവാദത്തിനിടെ ട്രംപിന്‍റെ തിരുത്ത്‍

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും ഇരു രാജ്യങ്ങളിലുമുള്ളവര്‍ യുഎസ് തീരത്തുവന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോകുകയാണെന്നുമുള്ള അധിക്ഷേപ പ്രസ്താവന സമൂഹമാധ്യമത്തില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കകം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തിരുത്തി. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിള്‍ സാവേജിന്‍റെ പോഡ്കാസ്റ്റും സംഭാഷണത്തിന്‍റെ പകര്‍പ്പുമാണ് ട്രംപ് പങ്കുവച്ചത്.

ഗര്‍ഭത്തിന്‍റെ 9-ാം മാസം നമ്മുടെ തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി അവര്‍ വരും. എന്നിട്ട് ഇന്ത്യയില്‍ നിന്നോ ചൈനയില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും നരകക്കുഴികളില്‍ നിന്നോ മുഴുവന്‍ കുടുംബത്തെയും ഇങ്ങോട്ടു കൊണ്ടുവരും. കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ യുഎസിനെ കുപ്പത്തൊട്ടിയാക്കുകയാണ്. ഇങ്ങനെ പോയാല്‍ യുഎസ് ഇന്ത്യയുടെയും ചൈനയുടെയും കോളനിയായി മാറും. തൊഴില്‍സാധ്യതകളും ഇവര്‍ അട്ടിമറിക്കുകയാണ്- തുടങ്ങിയവയായിരുന്നു സാവേജിന്‍റെ പരാമര്‍ശങ്ങള്‍. ഇന്ത്യയെക്കുറിച്ചുള്ള അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. സംഭവം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന്, ഇന്ത്യ എന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാള്‍ നയിക്കുന്ന മഹത്തായ രാജ്യമാണ്چഎന്ന് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. എവിടെവച്ചാണ് ട്രംപ് ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കിയിട്ടില്ല.

വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് മോദി ആരെയാണ് ഭയക്കുന്നതെന്നും 140 കോടി ജനങ്ങളുടെ രോഷത്തിന് മറുപടി പറയാന്‍ അദ്ദേഹത്തിന് സമയം കിട്ടുമെന്നാണ് കരുതുന്നതെന്നും പ്രസ്താവിച്ചു.
2019 February