A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

2016ല്‍ ലോകത്തെ ഞെട്ടിച്ച മൃതശരീരദാനം വിവാദം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു - പ്രസാദ് തീയാടിക്കല്‍



അരിസോണ: ആല്‍സൈമേഴ്സ് രോഗത്തെക്കുറിച്ചുള്ള ഗവേഷണത്തിന് സഹായകരമാകുമെന്ന വിശ്വാസത്തില്‍ അമ്മയുടെ മൃതദേഹം ദാനം ചെയ്ത മകന് വര്‍ഷങ്ങള്‍ക്കുശേഷം ലഭിച്ച വിവരം ഞെട്ടിക്കുന്നതായിരുന്നു. അമേരിക്കയിലെ അരിസോണ സ്വദേശിയായ ജിം സ്റ്റൗഫര്‍ 2013ല്‍ ആല്‍സൈമേഴ്സ് ബാധിച്ച് മരിച്ച മാതാവ് ഡോറിസ് സ്റ്റൗഫറിന്‍റെ മൃതദേഹം ബയോളജിക്കല്‍ റിസോഴ്സസ് സെന്‍റര്‍ എന്ന സ്ഥാപനത്തിന് ദാനം ചെയ്തിരുന്നു.

മാതാവിന്‍റെ ശരീരം ഡോക്ടര്‍മാരും ന്യൂറോളജിസ്റ്റുകളും ആല്‍സൈമേഴ്സ് രോഗത്തെക്കുറിച്ചുള്ള മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കായി ഉപയോഗിക്കുമെന്നായിരുന്നു കുടുംബത്തിന്‍റെ വിശ്വാസം. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിലൂടെയാണ് ഡോറിസിന്‍റെ മൃതദേഹം യു.എസ്. സൈന്യത്തിന് വില്‍ക്കപ്പെട്ടതും, ഐ.ഇ.ഡി. സ്ഫോടനങ്ങളുടെ ആഘാതം മനുഷ്യശരീരത്തില്‍ എങ്ങനെ ബാധിക്കുന്നു എന്നറിയാനുള്ള സൈനിക പരീക്ഷണത്തില്‍ ഉപയോഗിക്കപ്പെട്ടതുമാണെന്ന് ജിം സ്റ്റൗഫര്‍ അറിഞ്ഞത്. കുടുംബത്തിന്‍റെ സമ്മതമില്ലാതെ മൃതദേഹം സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി ആരോപിച്ച് ജിം സ്റ്റൗഫറും മറ്റ് കുടുംബാംഗങ്ങളും ബയോളജിക്കല്‍ റിസോഴ്സസ് സെന്‍ററിനെതിരെ കേസ് ഫയല്‍ ചെയ്തു. മൃതദാന സ്ഥാപനങ്ങള്‍ കുടുംബങ്ങളുടെ അനുമതിയില്ലാതെ മനുഷ്യശരീരാവശിഷ്ടങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വില്‍ക്കുന്നുണ്ടെന്ന ഗുരുതര ആരോപണങ്ങള്‍ ഈ കേസിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു. 2019ല്‍ അരിസോണയിലെ ഒരു സിവില്‍ ജൂറി ജിം സ്റ്റൗഫറിനും മറ്റ് പരാതിക്കാര്‍ക്കും മില്യണ്‍ കണക്കിന് ഡോളര്‍ നഷ്ടപരിഹാരം അനുവദിച്ചു. ഈ വിധി അമേരിക്കയിലെ മൃതദാന സംവിധാനങ്ങളിലെ മേല്‍നോട്ടക്കുറവും വ്യക്തമായ നിയമനിയന്ത്രണങ്ങളുടെ അഭാവവും വീണ്ടും ചര്‍ച്ചയാക്കി. മൃതദാനം സംബന്ധിച്ച സ്ഥാപനങ്ങള്‍ കൂടുതല്‍ സുതാര്യത പാലിക്കണമെന്നും, ദാതാക്കളുടെയും കുടുംബങ്ങളുടെയും വ്യക്തമായ സമ്മതം കൂടാതെയുള്ള ഉപയോഗങ്ങള്‍ നിയമപരമായി തടയണമെന്നും ഈ കേസ് രാജ്യവ്യാപകമായി ആവശ്യപ്പെടാന്‍ കാരണമായി.

2019 February