A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

ഇറാഖ് സിറിയ അതിര്‍ത്തി 13 വര്‍ഷത്തിന് ശേഷം വീണ്ടും തുറന്നു

ബാഗ്ദാദ്: നീണ്ട 13 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇറാഖും സിറിയയും തമ്മിലുള്ള പ്രധാന അതിര്‍ ത്തി കവാടമായ റാബിയയറൂബിയ വീണ്ടും തുറന്നു. സിറിയയിലെ ആഭ്യന്തര യുദ്ധവും സുരക്ഷ പ്രശ്നങ്ങളും കാരണം 2011 മുതല്‍ പാത അടച്ചിട്ടിരിക്കുകയായിരുന്നു.

ഇറാഖില്‍ റാബിയ എന്നും സിറിയയില്‍ അല്‍യാറുബിയ എന്നും അറിയപ്പെടുന്ന ഈ അതിര്‍ത്തി പാത ഒരുകാലത്ത് വ്യാപാരത്തിനും ചരക്ക് ഗതാഗതത്തിനും പ്രധാന കേന്ദ്രമായിരുന്നു. എന്നാല്‍ സിറിയന്‍ യുദ്ധം ശക്തമായതോടെ ഇത് അടച്ചുപൂട്ടപ്പെട്ടു. തുടര്‍ന്ന് 2014ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഈ പ്രദേശം പിടിച്ചടക്കുകയും പിന്നീട് ഇറാഖ് കുര്‍ദിഷ് സേനകള്‍ അത് വീണ്ടെടുക്കുകയും ചെയ്തു. ഇപ്പോള്‍ അതിര്‍ത്തി വീണ്ടും തുറന്നതോടെ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരവും ചരക്ക് ഗതാഗതവും വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ. സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതിന്‍റെയും ഇരുരാജ്യങ്ങളിലെയും സഹകരണം മെച്ചപ്പെട്ടതിന്‍റെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പ്രത്യേകിച്ച് എണ്ണയും ഇന്ധനവസ്തുക്കളും ഗതാഗതം ചെയ്യുന്നതിനുള്ള ഒരു പ്രധാന കരമാര്‍ഗ്ഗമായി ഈ പാത മാറും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നതില്‍ നിര്‍ണായകമായ നീക്കമായും വിലയിരുത്തപ്പെടുന്നു. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ മറികടന്ന് ഇറാഖില്‍ നിന്ന് സിറിയന്‍ തുറമുഖങ്ങളിലേക്ക് എണ്ണ എത്തിക്കാന്‍ ഈ പാത സഹായിക്കും.

2019 February